ദമാം: സൗദിയിലെ അൽകോബാർ ശിമാലിയയിലെ താമസ സ്ഥലത്ത് ഇന്നലെ വൈകുന്നേരം ഇന്ത്യൻ സ്വദേശിനിയായ യുവതി മൂന്ന് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചു.
തെലുങ്കാന ഹൈദരാബാദ് ടോളി ചൗക്കി സ്വദേശിനി സൈദ ഹുമൈദ അമ്രീ നാണ് (33) ആത്മഹത്യക്ക് ശ്രമിച്ചത്.
മകൻ മുഹമ്മദ് യൂസുഫ് അഹമ്മദിനെയും (3) ഇരട്ടക്കുട്ടികളായ മുഹമ്മദ് സാദിഖ് അഹമ്മദ് (6), മുഹമ്മദ് ആദിൽ അഹമ്മദ് (6) എന്നിവരെയും കൊലപ്പെടുത്തിയ ശേഷമാണ് മാതാവ് ആത്മഹത്യക്ക് ശ്രമിച്ചത്. മുഹമ്മദ് ഷാനവാസിന്റെ ഭാര്യയാണ് സൈദ.
ബാത്ത് ടബ്ബിൽ വെള്ളം നിറച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിക്കുന്നതിടെ കാൽ വഴുതി വീണ് ബോധം നഷ്ടപ്പെട്ട നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈദ ഹുമൈദ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.
ഭർത്താവായ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഷാനവാസ് ജോലിക്കു വേണ്ടി പുറത്തുപോയ സമയത്താണ് സംഭവം. ജോലി കഴിഞ്ഞു മടങ്ങിയെത്തി മുഹമ്മദ് ഭാര്യയെ വിളിച്ചപ്പോഴാണ് ദുരന്തം അറിയുന്നത്. ഭാര്യക്ക് മാനസിക പ്രശ്നം ഉണ്ടെന്നാണ് മുഹമ്മദ് പറയുന്നത്.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്ന് സൗദിയിലെ സാമൂഹിക പ്രവർത്തകൻ വിശദമാക്കി.