ദോഹ: ഖത്തറിലെ എല്ലാത്തരം സമുദ്ര ഗതാഗതത്തിനും ഇന്ന് മുതല്‍ ഗതാഗത മന്ത്രാലയം താല്‍ക്കാലിക വിലക്കേർപ്പെടുത്തി. രണ്ട് ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബർ 14, 15 തീയതികളില്‍ അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയ്ക്ക് ദോഹ വേദിയാകുന്ന സാഹചര്യത്തിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
അതേ സമയം രാജ്യ വ്യാപകമായ പൊതു സുരക്ഷയുടെ ഭാഗമായാണ് സമുദ്ര ഗതാഗതം നിരോധിച്ചിരിക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തെ കപ്പല്‍, ബോട്ട് ഉടമകളോട് ജല വാഹനങ്ങള്‍ സമുദ്രത്തില്‍ ഇറക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.
വിനോദം, ടൂറിസം, മീന്‍പിടിത്തം ഉള്‍പ്പെടെയുള്ള സമുദ്ര പ്രവര്‍ത്തനങ്ങളും ജെറ്റ് സ്‌കൂട്ടറുകള്‍, ജെറ്റ് ബോട്ടുകള്‍ എന്നിവയിലുള്ള സഞ്ചാരങ്ങള്‍ക്കും നിരോധനമുണ്ട്.
രാജ്യത്തെ മുഴുവന്‍ ജനങ്ങളും നിര്‍ദേശം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഹമദ് രാജ്യാന്തര വിമാനത്താവളം മുതല്‍ ലുസെയ്ല്‍ സിറ്റിയിലെ വാട്ടര്‍ഫ്രണ്ട് വരെയുള്ള സമുദ്രത്തിലാണ് സെപ്റ്റംബര്‍ 13 ന് പ്രാദേശിക സമയം രാത്രി 9 മുതല്‍ 15ന് രാത്രി 9 വരെ വിലക്ക്.
രാജ്യത്തെ എല്ലാ ബോട്ട്, കപ്പല്‍, യാട്ട് ഉടമകളും യാതൊരു വിധ സമുദ്ര സഞ്ചാരത്തിലും ഏര്‍പ്പെടരുതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
