കുട്ടികൾക്ക് ആരോഗ്യവും പോഷക സമൃദ്ധമായ ഭക്ഷണവും: സ്കൂള്‍ കാന്റീനുകള്‍ക്ക് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി കുവൈറ്റ്


കുവൈത്ത് സിറ്റി: ഇത്ത വന്ന പുതിയ അധ്യയന വർഷത്തേക്ക് സ്‌കൂള്‍ കാന്റീനുകള്‍ പ്രവർത്തിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി 20 സപ്ലയർ കമ്പനികള്‍ക്ക് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) അംഗീകാരം നല്‍കി.

പത്തോളം ഭക്ഷണ പാനിയങ്ങള്‍ നിരോധിച്ചു.

ഇതിനായി അപേക്ഷിച്ച 36 കമ്പനികളില്‍ നിന്നാണ് ഈ 20 എണ്ണത്തിന് അംഗീകാരം ലഭിച്ചത്.

സ്‌കൂള്‍ കാന്റീനുകള്‍ക്കായുള്ള എക്സിക്യൂട്ടീവ് റെഗുലേഷനുകളില്‍ പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചതിനാലാണ് ഈ കമ്പനികള്‍ക്ക് അനുമതി ലഭിച്ചതെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് ഡോ. ഷൈമ അല്‍-അസ്‌ഫൂർ പറഞ്ഞു.

പുതിയ മാർഗ്ഗ നിർദ്ദേശങ്ങള്‍ വിദ്യാർത്ഥികളുടെ ആരോഗ്യവും പോഷകാഹാര ശീലങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു വികസന പദ്ധതിയാണെന്നും, ഇത് സ്കൂളുകളില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 

അതോടൊപ്പം ശീതള പാനീയങ്ങള്‍, ഊർജ്ജ പാനീയങ്ങള്‍, കഫീൻ അടങ്ങിയ പാനീയങ്ങള്‍, പഞ്ചസാരയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങള്‍, ട്രാൻസ് ഫാറ്റ് ഉള്‍പ്പെടുന്ന ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, ടിന്നിലടച്ച നൂഡില്‍സ്, കൃത്രിമ നിറങ്ങള്‍, ഉയർന്ന കലോറി സോസുകള്‍, സംസ്കരിച്ച മാംസം എന്നിവക്ക് ക്യാന്റീനുകളില്‍ വിലക്കും ഏർപ്പെടുത്തി.

പുതിയ അധ്യയന വർഷത്തേക്ക് സ്‌കൂള്‍ കാന്റീനുകള്‍ പ്രവർത്തിപ്പിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി 20 സപ്ലയർ കമ്പനികള്‍ക്ക് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) അംഗീകാരം നല്‍കി. ഇതിനായി അപേക്ഷിച്ച 36 കമ്പനികളില്‍ നിന്നാണ് ഈ 20 എണ്ണത്തിന് അംഗീകാരം ലഭിച്ചത്.

വളരെ പുതിയ വളരെ പഴയ