കുവൈറ്റ്: ലഹരി കച്ചവടത്തിന് പൂട്ടിടാനൊരുങ്ങി കുവൈറ്റ്. ലഹരി ഉപയോഗത്തിനും വില്‍പ്പനയ്ക്കും തടയിടാൻ കർശന നിയമം നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ.
മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവർക്കും പ്രധാന ഇടപാടുകാർക്കും വധശിക്ഷ നല്‍കാനുള്ള പുതിയ നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുള്ളത്.
ലഹരി ഉപയോഗം മൂലമുണ്ടാകുന്ന വ്യാപകമാകുന്ന കുറ്റകൃത്യങ്ങളെ തുടര്‍ന്നാണ് ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാൻ കുവൈത്ത് ഭരണകൂടം ഒരുങ്ങുന്നത്.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ലഹരി കടത്ത്, സംഭരണം, വിതരണ തുടങ്ങിയ കുറ്റങ്ങള്‍ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
