ജിദ്ദ: തങ്ങളുടെ കീഴിലുള്ള വിദേശ തൊഴിലാളികളെ നിയമവിരുദ്ധമായി മറ്റ് തൊഴിലിടങ്ങളിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന സ്പോൺസർമാർക്കെതിരെ (കഫീൽ) കർശന നടപടിയുമായി സൗദി ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്നവർക്ക് തടവും ലക്ഷക്കണക്കിന് രൂപ പിഴയും ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പ്രധാന ശിക്ഷാ നടപടികൾ:
* പിഴ: നിയമലംഘനം നടത്തുന്ന തൊഴിലുടമയ്ക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും.
* തടവ്: കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് ആറ് മാസം വരെ തടവ് അനുഭവിക്കേണ്ടി വരും.
* റിക്രൂട്ട്മെന്റ് വിലക്ക്: നിയമം ലംഘിക്കുന്ന വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അഞ്ച് വർഷം വരെ വിലക്ക് ഏർപ്പെടുത്തും.
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ:
വിദേശ തൊഴിലാളികൾ സ്വന്തം നിലയ്ക്കോ മറ്റ് ഉടമകൾക്ക് കീഴിലോ ജോലി ചെയ്യുന്നത് ഇഖാമ, തൊഴിൽ നിയമങ്ങളുടെ ലംഘനമാണ്. ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ വിവരമറിയിക്കാം:
* മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ: 911
* മറ്റ് പ്രവിശ്യകൾ: 999
