റിയാദ്: വിശുദ്ധ റമദാൻ മാസത്തിന് തുടക്കം കുറിക്കുന്ന മാസപ്പിറവി നിരീക്ഷിക്കാൻ സൗദി അറേബ്യയിലെ മുസ്ലീങ്ങളോട് സുപ്രീം കോടതി അഭ്യർത്ഥിച്ചു. ഉമ്മുൽ ഖുറാ കലണ്ടർ പ്രകാരം റജബ് 29 ആയ ഫെബ്രുവരി 17 ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി ദർശിക്കാൻ രാജ്യത്തെ വിശ്വാസികൾ ശ്രമിക്കണമെന്ന് കോടതി അറിയിച്ചു.
നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനി (Telescope) വഴിയോ ചന്ദ്രപ്പിറവി ദർശിക്കുന്നവർ ആ വിവരം എത്രയും വേഗം തൊട്ടടുത്തുള്ള കോടതിയെ അറിയിക്കണമെന്നും രേഖപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. മാസപ്പിറവി ദർശിക്കാൻ താൽപ്പര്യമുള്ളവരും ഇതിന് ശേഷിയുള്ളവരും ഈ ഉദ്യമത്തിൽ പങ്കുചേരണമെന്നും സുപ്രീം കോടതി പ്രസ്താവനയിൽ വ്യക്തമാക്കി.

